Pages

കല്ല്

കല്ല്

എന്റെ ഹൃദയം കല്ലാണെന്ന്  അവൾ പറഞ്ഞു
കല്ലിനെയാണവൾ കോവിലിൽ തൊഴുന്നതെന്ന് ഞാനും.

അത് ദൈവമാണെന്നു തന്നെ അവൾ ആണയിട്ടു
എന്റെ ഹൃദയം തന്നെയാണ് നിന്റെ ദൈവമെന്നു ഞാനും .

അവൾ കരഞ്ഞു. ദൈവദോഷം പറയല്ലെയെന്നു തർക്കിച്ചു.
ഹൃദയത്തിന് ദോഷം വരല്ലേയെന്നു പ്രാർത്ഥിക്കാൻ ഞാനും

കല്ലല്ല ,കരളാണ് ദൈവമെന്ന് അവൾ മൊഴിമാറ്റി
കരളാണ് ഹൃദയമെന്ന് ദൈവത്തിനറിയുമെന്നായി ഞാൻ

ഹൃദയം തന്നെയാണ് ദൈവമെന്നവൾ ചിരിച്ചു ചൊല്ലി
സ്നേഹമാണ് ദൈവമെന്ന് മറന്നുപോയോന്നു ഞാൻ

കള്ളാ നീയാണെന്റെ ദൈവമെന്നായി അവസാനം
കല്ലു കേൾക്കണ്ട കല്ലല്ല പൊന്നേ എന്നായി ഞാൻ.
....................................

തർക്കം തീർന്നു










മുഖം

മുഖം 
കവിത വറ്റിയ എനിക്ക് 
കവിയാകാനാവില്ല
ഞാൻ കവിയല്ല 
മനുഷ്യത്വം നഷ്ടപ്പെട്ട എനിക്ക് 
മനുഷ്യനാകാൻ പറ്റില്ല 
ഞാൻ മനുഷ്യനല്ല
നിന്റെ ആമാശയത്തിൽ ദഹിക്കേണ്ടത് 
എന്റെ മാത്രം ഇഷ്ടങ്ങളാകണം 
നിന്റെ രുചിയും എന്റേതാകണം
കണ്ണീരുവറ്റിയ എനിക്ക് 
നിന്റെ മുഖം നനയുന്നത് കാണ്മാനാവില്ല 
നീ മോഹങ്ങൾ  വെടിയണം 
ഒരു മഴപോലും 
കൊതിയോടെ നനയുവാൻ 
എന്റെ നഗരങ്ങൾക്ക് കഴിയുന്നില്ല 
മഴയിൽ  മുങ്ങി താഴുന്നത് 
വെള്ളത്തിനോടുള്ള എന്റെ ആർത്തി 
കവിത ഞാൻ എഴുതാറെയില്ല 
മുങ്ങിതാഴുന്ന നഗരങ്ങളിൽ 
ഒരുചൂണ്ടകാരനെ പോലെ 
പലപ്പോഴും ഞാൻ ചുറ്റി നടക്കും 
നനഞ്ഞ്  വീർത്ത നിന്റെ ശരീരങ്ങളിൽ  
എന്റെ വാക്കുകളൂരി ഞാൻ പുതപ്പിക്കും .നിനക്ക് കവിത എഴുതാനറിയുമെങ്കിൽ 
എന്നെക്കുറിച്ച് മാത്രം എഴുതണം 

എന്തെന്നാല്‍ 
ഞാനും മനുഷ്യരെയല്ലേ 
അന്വേഷിക്കുന്നത്എന്റെ മുഖവും 
മനുഷ്യന്റേതല്ലേ 
.....